Pages

വാര്‍ത്ത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വാര്‍ത്ത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 മാർച്ച് 1, വ്യാഴാഴ്‌ച

ഒരു ജീവന്‍റെ വില 5000 !!!

പടിക്കുവാണേല്‍ നമ്മുടെ കേരള സര്‍ക്കാരിനെ കണ്ടു പഠിക്കണം ....
ഒരു ജീവന് നമ്മുടെ കേരള സര്‍ക്കാര്‍ ഇട്ട വില എത്രയന്നോ ...വെറും 5000 ഉലുവ...
ഉലുവ വാങ്ങാന്‍ തികയുമോ...ഇത്....എന്തുവാ സര്‍ക്കാരെ ഇത് ...ഒരു പത്ര വാര്തെങ്കിലും പറഞ്ഞൂടായിരുന്നോ...സര്‍ക്കാരെ....

.
.
.
ഇന്ന് രാവിലെ കൊല്ലം നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് കപ്പലിടിച്ചു തകര്‍ന്ന് രണ്ടു പേര്‍ മരിച്ചു. മൂന്നു പേരെ പേരെ കാണാതായി. കോവില്‍ത്തോട്ടം സ്വദേശി ജസ്റ്റിന്‍, പുത്തന്‍തുറ സ്വദേശി സേവ്യര്‍ എന്നിവരാണ് മരിച്ചത്. ഡോണ്‍1 എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ മൂന്നു മണിയോടെ ചേര്‍ത്തല മനക്കോടം ഭാഗത്താണ് അപകടം ഉണ്ടായത്. ഏഴുപേര്‍ ബോട്ടിലുണ്ടായിരുന്നു. അപകടത്തില്‍ ബോട്ട് പൂര്‍ണ്ണമായും തകര്‍ന്ന് മുങ്ങി.
.
.
ഇതില്‍ മരിച്ച ജസ്റ്റിന്‍ കുറച്ചു ദിവസം മുന്‍പ്‌ ഇറ്റാലിയന്‍ കപ്പല്‍ വെടിവെപ്പിനെ കുറിച്ച് പോലീസിനു ഇന്ഫോം ചെയ്ത വ്യക്തി കൂടി ആണ് എന്ന് ഓര്‍ക്കണം......
.
.
മരിച്ചവരുടെ ബന്ടുക്കള്‍ക്ക് 5000 രൂപയും പരുക്കേറ്റവര്‍ക്ക് 2000 രൂപയും നമ്മുടെ സര്‍ക്കാര്‍ കനിഞ്ഞു നല്‍കിയത്രെ.......ഹാവൂ....ഭാഗ്യം....ആ കുടുംബങ്ങള്‍ രക്ഷപ്പെട്ടല്ലോ...ജീവിത കാലം മുഴുവന്‍ അല്ലലറിയാതെ ജീവിക്കാലോ....വെറുതെ അല്ല ഇറ്റലിക്കാര്‍ വെടി വെച്ചത്.........ഇങ്ങനെ കടലില്‍ പോയി എന്തിനാ കഷ്ട്ടപ്പെടുന്നത് ....കേരള സര്‍ക്കാര്‍ ഇല്ലേ ഇവിടെ.......
.
.
ഞാന്‍ ഒന്ന് ചോദിക്കട്ടെ .....മന്ത്രിമാര്‍ അവരുടെ മക്കള്‍ക്ക്‌ കൊടുക്കുന്ന പോക്കെറ്റ്‌ മണി പോരാരുന്നോ ആ സാടുക്കള്‍ക്ക് കൊടുക്കാന്‍.....
.
.
എന്തെ നമ്മുടെ കേരളം ഇങ്ങനെ .......എന്തിനാ ഇങ്ങനെ ഒരു സര്‍ക്കാര്‍.....ഹും..

2011 ഒക്‌ടോബർ 1, ശനിയാഴ്‌ച

....ആ അമ്മയോട് നമ്മള്‍ എന്ത് പറയും....

.....കുടിലിലെ പട്ടിണി മാറ്റാന്‍ മകനെ നോക്കെത്താ ദൂരത്തേക്കു പറഞ്ഞയച്ച അവന്‍റെ അമ്മ നാളെ വന്നു ...
...നമ്മളോട്"എന്‍റെ മകനെ നിങ്ങള്‍ എന്ത് ചെയ്തു" എന്ന് ചോദിച്ചാല്‍ സംസ്കാരത്തിന്‍റെ മൂര്‍ത്തി ഭാവം ..
..എന്ന് ആണയിടുന്ന നമ്മള്‍ കേരളിയെര്‍ എന്ത് പറയും....നിങ്ങളുടെ മകനെ ഞങ്ങള്‍ കൊന്നുവന്നോ...?
....കേരളത്തിന്റെ ആധുനിക സംസ്കാരം ഇന്ന് ചര്‍ച്ച ചെയ്യപ്പെടെണ്ടി ഇരിക്കുന്നു...ദൈവത്തിന്‍റെ സ്വന്തം..
..നാട് ഇന്ന് ചെകുത്താന്റെ കോട്ടയാവുകയാണോ?...
..ഞാന്‍ പറഞ്ഞു വരുന്നത്...കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് അത്ര പ്രതാന്യത്തോടെ അല്ലാതെ പത്രത്തില്‍ വനങ് ഒരു വാര്‍ത്തയാണ്..പട്ടണക്കാട് റെയില്‍വെ ക്രോസ്സിങ്ങിനു അടുത്തുള്ള ക്ഷേത്രത്തിനു മുന്‍പിലുള്ള മണിയില്‍ കെട്ടിയിരുന്ന പ്ലാസ്റ്റിക്‌ കയറില്‍ ഒരു യുവാവ് തൂങ്ങി മരിച്ചു എന്നായിരുന്നു ആ വാര്‍ത്ത..
....ആ കേസിന്റെ പിന്നാലെ പോയ പോലീസിനു കിട്ടിയ വിവരങ്ങള്‍ മനസാക്ഷി ഉള്ളവനെ ഞെട്ടിക്കുന്നവയായിരുന്നു.. ബുല്ലേഷ് റാവു എന്ന പശ്ചിമ ബംഗാളിലെ ..
..ഒരു ചെറുപ്പക്കാരന്‍ ആയിരുന്നു തൂങ്ങി മരിച്ചത്...ചെങ്ങന്നൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ .
..ജോലി ചെയ്യ്കയായിരുന്ന ഇയാള്‍..നാട്ടില്‍ നിന്നും രണ്ടു തൊഴിലാളികളെ കൊണ്ട് വരുന്ന വഴി..
..പട്ടണക്കാട് എത്തിയപ്പോള്‍ ട്രെയിനില്‍ നിന്നും വീഴുകയായിരുന്നു..രാത്രി ആയിരുന്നു സംഭവം..
...ഒരു വിധത്തില്‍ എഴുന്നേറ്റു അടുത്ത് കണ്ട വീട്ടിലേക്കു രക്തമൊലിക്കുന്ന ശരീരവുമായ് കയറിച്ചെന്നു..
...അന്യ നാട്ടുകാരന്‍ ആണ് എന്ന് കണ്ടപ്പോള്‍..എന്താണ് സംഭവം എന്ന് കൂടി ചോദിക്കാതെ ആ ..
..യുവാവിനു മുന്‍പില്‍ അവര്‍ വാതില്‍ കൊട്ടിയടച്ചത്രേ..ഇയാള്‍ അവിടെ നിന്നും ഇറങ്ങി പിന്നീടു ..
..പല വീടുകളും കയറി ഇറങ്ങിയത്രേ..ആരും തിരിഞ്ഞു നോക്കാതെ വേദനയും സഹിച്ച് ..
..ഇറങ്ങി നടന്ന ഇയാളുടെ പിന്നാലെ തെരുവ് പട്ടികള്‍ കൂടിയപ്പോള്‍ ഇയാള്‍ ക്ഷേത്രത്തിലേക്ക് ..
...ഓടിക്കയരുകായിരുന്നു....ഇനി രക്ഷയില്ലെന്നു മനസിലാകിയത് കൊണ്ടാവാം..അയാള്‍ അവിടെ കിടന്ന ..
..ക്ഷേത്ര മണിയില്‍ ആത്മഹത്യ ചെയ്തത്...രംഗം നടക്കുമ്പോള്‍ ക്ഷേത്രത്തിനു ചുറ്റും ആളുകള്‍ ..
...ഉണ്ടായിരുന്നു..ആരും.."അരുതേ എന്നോ ഞങ്ങളൊക്കെ ഇവിടെ ഇല്ലേ എന്നോ "പറഞ്ഞില്ല...

...ഇതിലൂടെ ഒരു സത്യം നാം മനസിലാക്കേണ്ടത് ഉണ്ട്..വിദൂര ദേശങ്ങളില്‍ തീര്‍ത്തു അന്യമായ സാഹചര്യങ്ങളില്‍ നമുക്ക് കഞ്ഞി എത്തിക്കാന്‍ ചോര നീരാക്കി പണിയെടുക്കുന്ന നമ്മുടെ മക്കളോട്,പിതാക്കളോട്,ഭര്താക്കാന്മാരോട് ..ആ നാട്ടുകാര്‍ ഈ വിധം പെരുമാറിയാല്‍ അവര്‍ക്ക് ..
..നേരെ വിരല്‍ ചൂണ്ടാന്‍ നമുക്ക് എങ്ങനെ സാധിക്കും?,,

ഒരിറക്ക് വെള്ളം പോലും കിട്ടാതെ വേദന കൊണ്ട് പുളഞ്ഞു..മനോ വേദനകൊണ്ട് ഒരു മുഴം കയറില്‍ ..
...ജീവിതം അവസാനിപ്പിച്ച ബുല്ലഷിന്റെ .ആത്മാവ് നമ്മളെ പറ്റി എന്ത് വിചാരിക്കുന്നുടാവും...

.......ബുല്ലെഷ്‌...ഈ മഹാ പാപികള്‍ക്ക് മാപ്പ്....നീ ജീവനോടുക്കുംപോള്‍ ഈ കേരളത്തെ ശപിചിരുന്നോ..
..ഒരു മലയാള പത്രത്തില്‍ വന്ന വാര്‍ത്തയാണ് ഇതെന്നെ ഇവിടെ എഴുതാന്‍ പ്രേരിപ്പിച്ചത്..